`കുരുത്തക്കേടുകള്‍ `

കുരുത്തക്കേടുകള്‍ എന്നാല്‍ ഗുരുത്വദോഷം എന്നര്‍ത്ഥം.ചെറുപ്പകാലത്ത്, ഉദ്ദേശം ഒരു അഞ്ചെട്ടു വര്‍ഷം മുന്‍പ് വരെ ഞങ്ങള്‍ നടത്തിയ അഴിഞ്ഞാട്ടത്തിന്റെ കഥ.
കഥാപാത്രങ്ങള്‍ പലരും ഇപ്പോള്‍ എണ്ണപ്പാടതേക്ക് ചേക്കേറി മാന്യന്മാരായി ജീവിക്കുന്നു.ഒരു പക്ഷേ കാലഘട്ടത്തിന്‍റെ അനിവാര്യത.

എവിടെ തുടങ്ങണം എങ്ങിനെ തുടങ്ങണം എന്നറിയില്ല.എങ്കിലും പറഞ്ഞു തുടങ്ങാം.
ഒരു പക്ഷേ ദിവസങ്ങള്‍, മാസങ്ങള്‍, വര്‍ഷങ്ങള്‍ വേണ്ടി വരും. എങ്കിലും തുടങ്ങാം. വായനക്കാരുടെയും എന്‍റെയും സൗകര്യം കണക്കിലെടുത്ത് ഓരോ അദ്ധ്യായങ്ങള്‍ ആയിട്ടാണ് `കുരുത്തക്കേടുകള്‍ ` പ്രസിദ്ധീകരിക്കാന്‍ പോകുന്നത്.

ഇതില്‍ പറയുന്നതെല്ലാം സത്യമാണെന്ന് ആരെങ്കിലും കരുതുന്നുവെങ്കില്‍ അവര്‍ക്ക് തെറ്റി. ഇവയൊക്കെയും സത്യത്തിന്റെ മേന്പൊടി ചേര്‍ത്ത കള്ളത്തരങ്ങള്‍ മാത്രം.ഇതിലെ കഥാപാത്രങ്ങളും കഥാസന്ദര്‍ഭങ്ങളും തികച്ചും സാങ്കല്പികം മാത്രം. കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയിട്ട` എന്തെങ്കിലും സാമ്യം തോന്നുന്നുവെങ്കില്‍ അത് മനപൂര്‍വമാണ്.

പിന്നെ കമന്റ്‌ അടിക്കരോട് ഒരു വാക്ക്.നിങ്ങള്‍ക്ക് ഇതിനെ പറ്റി എന്തും പറയാം.തെറി മാത്രം പറയരുത്.

Friday, January 6, 2012

മസാലദോശ


അന്നും ഞങ്ങള്‍ കോളേജില്‍ നിന്നും പതിവ് പിരിവ്‌ എടുത്തു. മസാല ദോശ പിരിവ്. അറിയാവുന്ന പെണ്പിള്ളേരൊക്കെ ചില്ലറ തുട്ടുകള്‍ തന്ണ്‌ു സഹായിച്ചു. മത്തി മുബീന ഇന്നും അഞ്ചിന്റെ പൈസ തന്നില്ല. അല്ലെങ്കിലും അവള്‍ക്ക് ഈയിടെയായി ഇളക്കം കുറച്ചു കൂടുതലാ. ഞങ്ങള്‍ക്ക്‌ പിരിവ് തന്നാല്‍ അവള്‍ക്ക് ഉച്ചക്ക് ചോറിനു പൊരിച്ച മത്തി വാങ്ങാന്‍ പൈസ കാണില്ലത്രേ. നോക്കണേ അവളുടെ പരട്ടു ന്യായം. അവളെ 'മത്തി മുബീന' എന്ന് വിളിക്കുന്നതിനാല്‍ നമ്മളെ അതും പറഞ്ഞു ഒന്ന് ആസ്സാക്കിയതാ അവള്‍. ഹും നിന്നെ ഞങ്ങള്‍ എടുത്തോളാമെടീ എന്ന് മനസ്സില്‍ പറഞ്ഞു പുറമേ ഒരു നൂറ്റിപ്പത്തിന്റെ ചിരി ചിരിച്ചു.


ഞങ്ങള്‍ അഞ്ചു പേര്‍.........അഞ്ചാമന്‍ പഞ്ചാരകുഞ്ചു. പഞ്ച പാണ്ഡവന്‍മാരെ പോലെ ഒരു കോളേജില്‍ ആണെന്ളിലും വ്യത്യസ്ത വിഷയങ്ങള്‍ക്ക് പഠിക്കുന്നവര്‍.....എന്ത് പഠിപ്പ്..ക്ലാസ്സില്‍ കയറിയിട്ട് വേണ്ടേ പഠിക്കാന്‍.... ക്ലാസ്സിലിരുന്നതിനെക്കാള്‍ ഇരുന്നത് കുമാരേട്ടന്റെ പീടികയില്‍.... കുമാരേട്ടന്‍ അകെ വില്‍ക്കുന്നത്‌ ആണ്‍പിള്ളേര്‍ക്ക്‌ സിഗരെട്ടും പെണ്‍പിള്ളേര്‍ക്ക്‌ ഉപ്പിലിട്ട മാങ്ങ, നെല്ലിക്ക പിന്നെ കുറച്ചു ഭരണി മിട്ടായിയും മാത്രം. ചില തല തെറിച്ച പെണ്‍പിള്ളേര്‍ സിഗരെട്ടും വാങ്ങാറുണ്ടത്രേ...


പഞ്ചപാണ്ഡവന്‍മാരുടെ മനസ്സില്‍ ജയഭാരതി ഹോട്ടലിലെ മസാലദോശ കോതിര ഘടകമാടി..ആ ദോശയുടെ മൊരിപ്പും അതിനുള്ളിലെ മസാലയുടെ ഗന്ധവും സാമ്പാറിന്റെ പുളിപ്പും ചമ്മന്തിയുടെ എരിവും എല്ലാം കൂടി ആലോചിച്ചപ്പോ എവിടെ നിന്നനെന്നറിയില്ല വായില്‍ കപ്പലോടിക്കാനോന്നുമില്ലെന്കിലും ഒരു ചെറിയ കടലാസ് തോണിയൊക്കെ ഓടിക്കാനുള്ള വെള്ളമൊക്കെ ആയി..കുമാരേട്ടനോട് ഒരു വില്‍സ് വാങ്ങി അഞ്ചാളും കൂടി ആഞ്ഞു വലിച്ചു..


കടയില്‍ ഉപ്പിലിട്ടത്‌ വാങ്ങാന്‍ വന്ന പെണ്‍പിള്ളേരെ നോക്കി പീഡിപ്പിച്ചു കൊണ്ടിരിക്കെ ടൌണിലേക്കുള്ള ബസ്‌ കുന്നിന്മുകളിലേക്കുള്ള കയറ്റവും കയറി കിതച്ചു കൊണ്ട് നിന്നു. ശ്വാസം കിട്ടാതെ ആ ബസ്‌ അവിടെ കിടക്കുമോ എന്ന് തോന്നി. പഞ്ച പാണ്ഡവര്‍ ബസിന്റെ മുന്‍ ഭാഗത്തേക്ക്‌ ഇരച്ചു കയറി.. ഞങളുടെ സമയം ശരിയല്ലാത്തതിനാല്‍ ബസില്‍ തീരെ തിരക്ക് ഉണ്ടായിരുന്നില്ല...രണ്ടു ബെല്ലടിച്ചതോടെ ബസ്‌ മനസില്ലാ മനസ്സോടെ മുന്നോട്ടു നീങ്ങി. വേറെ ഗൌരവമായ വിഷയങ്ങള്‍ ഒന്നും ഇല്ലാത്തതിനാല്‍ 'ബസ്‌ ആലോചന' (ബസില്‍ കയരിയാലുണ്ടാവുന്ന ഒരു പ്രത്യേക മാനസികാവസ്ഥ) മസാല ദോശയെ പറ്റി മാത്രമായി. കണ്ടക്ടര്‍ വന്നു ടിക്കറ്റ്‌ ചോദിച്ചു.
"അഞ്ച് മസാല ദോശ"

എന്നെ ഒറ്റക്കാക്കി ബാക്കിഎല്ലാവരും മാലപ്പടക്കത്തിന് തിരി കൊളുത്തി.

No comments:

Post a Comment